Sunday, May 20, 2012

കാന്‍സര്‍ ചെറുക്കാന്‍ മാന്പഴം,കാപ്പി,മഞ്ഞൾ, ഓട്ടം


പഴവര്‍ഗ്ഗങ്ങളെല്ലാം ആരോഗ്യം പ്രദാനം ചെയ്യുന്നതിനൊപ്പം തന്നെ പല പഴവര്‍ഗ്ഗങ്ങള്‍ക്കും പലരോഗങ്ങളെയും ചെറുക്കാനുള്ള കഴിവുമുണ്ട്.

രോഗങ്ങളില്‍ നമ്മളേറെ ഭയപ്പെടുന്ന ഒന്നാണ് കാന്‍സര്‍. കാന്‍സര്‍ തടയാനുള്ള കഴിവ് ഏതെങ്കിലും ഒരു പഴവര്‍ഗത്തിനുണ്ടെന്ന് കേട്ടാല്‍ അത് സംഘടിപ്പിച്ച് കഴിയ്ക്കാന്‍ ശ്രമിക്കാത്തവര്‍ കുറവാണ്.

ഇപ്പോഴിതാ നമ്മുടെ ഇഷ്ട ഫലമായ മാന്പഴത്തിന് അര്‍ബുദം ചെറുക്കാന്‍ കഴിവുണ്ടെന്ന് കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു.

സ്തനാര്‍ബുദവും വന്‍‌കുടലിനുണ്ടാകുന്ന രോഗങ്ങളും ചെറുക്കാന്‍ മാങ്ങ ഗുണകരമാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

മാങ്ങയുടെ കാമ്പിലടങ്ങിയ പോളിഫെനോള്‍ ആണ് അര്‍ബുദത്തിനെതിരെ പ്രവര്‍ത്തിക്കുന്നതെന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നതിന് പുറമേ വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്കും ലുപിയോള്‍ പരിഹാരമുണ്ടാക്കുമെന്നാണ് ഗവേഷകരും ഡോക്ടര്‍മാരും പറയുന്നത്.

മാങ്ങ മികച്ച ഒരു പഴമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം ലോകത്തിന്‍റെ മിക്ക ഭാഗങ്ങളിലും ലഭ്യമാവുന്ന ഒന്നുകൂടിയാണിത്. എന്നാല്‍ മാങ്ങയുടെ ഔഷധഗുണങ്ങളെക്കുറിച്ച് കൂടുതലായി ആര്‍ക്കും അറിവില്ലെന്നതാണ് സത്യം.

ഏറെക്കാലമായി കാന്‍സര്‍ കോശങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ഡോക്ടര്‍ സൂസന്‍ ടാല്‍ക്കോട്ടാണ് മാങ്ങയുടെ ഈ ഔഷധഗുണത്തെക്കുറിച്ച് പറയുന്നത്.

മികച്ച ഭക്ഷണം തിരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ആളുകളും ആന്‍റി ഓക്സിഡന്‍റായ ഭക്ഷണത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്. മാങ്ങ പോലുള്ള പഴങ്ങള്‍ക്ക് പലരും സ്ഥാനം നല്‍കുന്നില്ല.

ആന്‍റി ഓക്സിഡന്‍റിന്‍റെ കാര്യത്തില്‍ ബ്ലൂബെറി, അക്കായ്, മാതളം തുടങ്ങിയവയേ അപേക്ഷിച്ച് മാങ്ങ എത്രയോ മികച്ചതാണ്. യഥാര്‍ത്ഥത്തില്‍ മാങ്ങയിലെ ആന്റ് ഓക്സിഡന്‍റ് ശേഖരത്തെക്കുറിച്ച് ആരും ഓര്‍ക്കുന്നതേയില്ല- അവര്‍ പറയുന്നു.

ആന്റി ഓക്സൈഡിന്റെ കാര്യത്തില്‍ വീഞ്ഞുണ്ടാക്കാന്‍ ഉപയോഗിക്കുന്ന മുന്തിരിയേക്കാള്‍ നാലോ അഞ്ചോ മടങ്ങ് മികച്ച പഴമാണ് മാങ്ങയെന്നും സൂസന്ന പറഞ്ഞു.

അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയാന്‍ മാങ്ങയ്ക്ക് കഴിയുമെന്ന് ടെക്സാസ് അഗ്രിലൈഫ് റിസര്‍ച്ച് കേന്ദ്രത്തിലെ ഭക്ഷ്യ ശാസ്ത്രജ്ഞരും കണ്ടെത്തിയിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്നൌ ഐ ടി ആര്‍ സിയിലെ ഗവേഷകര്‍ ഇത്തരത്തില്‍ ഒരു പഠനം നടത്തിയിരുന്നു.

അര്‍ബുദം ബാധിച്ച എലികളില്‍ മാങ്ങ പരീക്ഷിച്ചപ്പോള്‍ അദ്ഭുതകരമായ മാറ്റങ്ങളാണ് അന്ന് കണ്ടെത്തിയത്‌. മാങ്ങ നല്‍കിയപ്പോള്‍ എലികളിലെ കാന്‍സര്‍ കോശങ്ങള്‍ക്കു ഗണ്യമായ കുറവുവാണ് അന്നുണ്ടായത്.


കാപ്പിയില്‍ സുലഭമായി അടങ്ങിയിട്ടുളള കഫീന്‍ എന്ന്‌ പദാര്‍ത്ഥവും ഓട്ടവും തമ്മിലെന്താണ്‌ ബന്ധം? രണ്ടും കൂടി ഒത്താല്‍ ചര്‍മ്മാഅര്‍ബുദം അടുക്കില്ലെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍.

പുതിയ പಠനപ്രകാരം കാപ്പി കഴിക്കുകയും ഒപ്പം ഒരു മൈല്‍ എങ്കിലും ദിവസവും ഓടുകയും ചെയ്യതാല്‍ ചര്‍മ്മത്തെ ബാധിക്കുന്ന അര്‍ബുദത്തെ അകറ്റി നിര്‍ത്താമെന്നാണ്‌ ഗവേഷണ ഫലങ്ങള്‍ വെളിപ്പെടുത്തുന്നത്‌.

ദിവസവും രാവിലെ ഒരു കപ്പ്‌ കാപ്പിയും മൊത്തികുടിച്ച്‌ ജോഗിങ്ങിനിറങ്ങിയാല്‍ ചര്‍മ്മത്തെ അള്‍ട്രാവയ്‌ലറ്റ്‌ രശ്‌മികളില്‍ നിന്ന്‌ രക്ഷിക്കാമെന്നാണ്‌ ഗവേഷകരുടെ അഭിപ്രായം.

കാപ്പി കുടിയ്ക്കുകയും വേണ്ടത്ര സമയം ഓടുകയും ചെയ്യുന്പോള്‍ ഉണ്ടാകുന്ന പ്രത്യേക പ്രവര്‍ത്തനം വഴി ശരീരം അള്‍ട്രാ വയലറ്റ് കിരണങ്ങളേറ്റ് കാന്‍സര്‍ ബാധയുണ്ടാകാന്‍ സാധ്യതയുള്ള ചര്‍മ്മ കോശങ്ങളെ നശിപ്പുച്ചുകളയുകയാണ് ചെയ്യുന്നത്.

റട്ട്‌ഗര്‍സ്‌ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ എലികളില്‍ നടത്തിയ പಠനത്തെ തുടര്‍ന്നാണ്‌ ഇത്തരമൊരു നിഗമനത്തിലെത്തിയത്‌.

കാലങ്ങളായി നമ്മുടെ ഗൃഹവൈദ്യത്തില്‍ അഗ്രഗണ്യസ്ഥാനത്തിരിക്കുന്ന മഞ്ഞളിന്‌ കാന്‍സര്‍ ഭേദമാക്കാന്‍ കഴിയുമെന്ന്‌ പഠനം. 

മഞ്ഞളിലെ ഒരു രാസവസ്‌തുവിന്‌ അര്‍ബുദകോശങ്ങളെ നശിപ്പിക്കാന്‍ കഴിവുണ്ടെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. ബ്രിട്ടീഷ്‌ ജേര്‍ണല്‍ ഓഫ്‌ കാന്‍സറിലാണ്‌ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. 

പണ്ടുകാലം മുതല്‍തന്നെ മുറിവുണക്കാന്‍ നമ്മള്‍ മഞ്ഞള്‍ ഉപയോഗിക്കുന്നുണ്ട്‌. മഞ്ഞളിലെ കുര്‍കുമിന്‍ എന്ന രാസവസ്‌തുവാണ്‌ മുറിവുണക്കാന്‍ സഹായിക്കുന്നത്‌. ഇതേ വസ്‌തുതന്നെയാണ്‌ ഇപ്പോള്‍ കാന്‍സര്‍ ചികിത്സയ്‌ക്കും ഫലപ്രദമാണെന്ന്‌ കണ്ടെത്തിയിരിക്കുന്നത്‌. 

സന്ധിവാതം, ബുദ്ധിക്ഷയം(ഡിമെന്‍ഷ്യ) എന്നിവയെ ചെറുക്കാനും മഞ്ഞളിന്‌ കഴിവുണ്ടെന്ന്‌ നേരത്തേ തെളിഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടക്കുന്നതിനിടെയാണ്‌ കാന്‍സറിനെതിരെ മഞ്ഞള്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന്‌ കണ്ടെത്തിയിരിക്കുന്നത്‌. 

അയല്‍ലന്റിലെ കോര്‍ക്ക്‌ കാന്‍സര്‍ റിസര്‍ച്ച്‌ സെന്ററിലെ ഗവേഷകരാണ്‌ പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കന്നത്‌. അര്‍ബുദകോശങ്ങളില്‍ മഞ്ഞള്‍ ഉപയോഗിച്ച്‌ നടത്തിയ പരീക്ഷണങ്ങളല്‍ മഞ്ഞളിലെ രാസവസ്‌തു അര്‍ബുദകോശങ്ങളെ നശിപ്പിക്കുന്നതായി തെളിഞ്ഞിട്ടുണ്ടെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്നനാളത്തിലുണ്ടാകുന്ന കാന്‍സറിന്റെ കോശങ്ങളിലാണ്‌ പഠനം നടത്തിയത്‌. 24 മണക്കൂറിനുള്ളില്‍ത്തന്നെ അര്‍ബുദകോശങ്ങളെ നശിപ്പിച്ചുതുടങ്ങാന്‍ കുര്‍കുമിന്‌ കഴിവുണ്ടെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. കോശങ്ങള്‍ക്ക്‌ മരിക്കാനുള്ള സിഗ്നല്‍ നല്‍കുകയാണത്രേ കുര്‍കുമിന്‍ ചെയ്യുന്നത്‌. ഇതോടെ കോശങ്ങളുടെ നാശം ആരംഭിക്കുന്നു.

No comments:

Post a Comment